ഇല്ല, അവളില്‍ നിങ്ങൾക്കു പ്രണയത്തെ കണ്ടെത്താനാകില്ല. പക്ഷെ എന്നില്‍ പ്രണയമാണ്. അവള്‍ക്കും എന്നിക്കുമിടയില്‍ പ്രകാശവര്‍ഷങ്ങളുെട ദൂരം നിങ്ങള്‍ക്കു അളക്കാം. .. എനിക്കും അവള്‍ക്കും അതു വെറും ഒരുപിടി മൗനത്തിെന്റ ദൂരം മാത്രം.
ഒരിക്കല്‍, പണ്ടോരിയ്ക്കല്‍.....നൂറ്റാണ്ടുള്‍ക്കപ്പുറം, ആ ഹോസ്റ്റല്‍ മുറിയുടെ ജന്നാലക്കരികില്‍ ഒരു സര്‍ച്ച് ലൈറ്റ ഉണ്ടായിരുന്നു. അതിന്റെ നിയന്ത്രണാവകാശം പൂര്‍ണമായും അവളില്‍ നിക്ഷിബ്ധമായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അരികിലൂടെ ചേര്‍ന്നോഴുകുന്ന ഒരു അരുവിയുണ്ടായിരുന്നു.. ഭൂതത്തിലും ഭാവിയിലും മാത്രമ്മുളള അരുവി. വേനലിന്റെ ഈ വര്‍ത്തമാനത്തില്‍ അത് വെറും പാറക്കെട്ടുകളുടെ ഒരു കൂട്ടം മാത്രം. ദൂരെ ഒത്തിരി ഒത്തിരി ദൂരെ, ചെറിയോരു കുന്നുണ്ട്. നെറുകയില്‍ വലിയൊരു ഒറ്റത്തടി മരവും അതില്‍ നിറയെ മിന്നാമിനുങ്ങുകളും.
തറയില്‍ വീണു ചിതറുന്ന മഞ്ചാടിക്കുരുക്കളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഒണ്‍ലൈന്‍ ബ്ള്ളോകന്മാരുടെ, എനിക്കൊരിക്കലും ദഹിയ്ക്കാത്ത സാഹിത്യ ചര്‍ച്ചകളില്‍ നിന്നു ഞെട്ടിയുണര്‍ന്നതു.
''അഞ്ചൂ... ആരാ ആ ബോക്സ് എടുത്തത്?''
''ഇല്ലമ്മാ.. കണ്ണനുറങ്ങുകയാണ്! ''
പിന്നെയും ഡിജിറ്റല്‍ അക്ഷരങ്ങളുടെ പടവെട്ടലുകളിലേയ്ക്ക്.
''അഞ്ചൂ... ആരാ ആ ബോക്സ് എടുത്തത്?''
''ഇല്ലമ്മാ.. കണ്ണനുറങ്ങുകയാണ്! ''
പിന്നെയും ഡിജിറ്റല്‍ അക്ഷരങ്ങളുടെ പടവെട്ടലുകളിലേയ്ക്ക്.
എന്നിൽ പുലരി പിറന്നതു ഒരു കൊച്ചു മൈനയുമായിട്ടായിരുന്നു.
ഒരു സുന്ദരി മൈന. എന്റെ കയ്യിലിരുന്നു പട്ടുപാടിയും, ഞാൻ അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചു....
ഞങ്ങൽ വാക്കുകൾ കൊണ്ടു മഴവില്ല് നയ്തുയർത്തി... കൊച്ചു കുങ്കുമചെപ്പിൽ ഒരായിരം നക്ഷത്രങ്ങളെ നിറച്ചു ....കൊഴിഞ്ഞു വീണ ഇലകൾ പെറുക്കി വെക്കുന്നതുനിടെ.. ഞങ്ങൽക്കൊരു പൂച്ചകുഞ്ഞിനെ കിട്ടി. ഞങ്ങൽ മൂവരും രാത്രി കണുചിമ്മുന്ന നക്ഷത്രങ്ങളെ കൂട്ടിയെഴുതി വെട്ടക്കാരനെ കണ്ടുപ്പേടിച്ചു , പുലരികൾക്കുമെലെ രാത്രിയും അതിൻ മേലെ പുലരിയും തുടരെ തുടരെ വീണു കൊണ്ടേയിരുന്നു..... ഇന്നല്ലെ വിരിയാൻ മറന്ന പുലരിയിൽ ഞങ്ങൽക്കു ഒരു പൂച്ചകുഞ്ഞിനെയും കൂടി കിട്ടി.... തവിട്ടു നിറമുള്ള കണ്ണുകള്ളോടു കൂടിയ ഒരു പൂച്ച് കുഞ്ഞു.... കൊഴിയുന്ന ഇലകള്‍ക്കും, രാത്രികള്‍ക്കും, പകലുകള്‍ക്കുമിടയിലൂടെ ഒരായിരം തവിട്ടു നിറമുള്ള കണ്ണുകള്‍, ഓരോ കണ്ണും പ്രതീക്ഷയുടെ നാളങ്ങള്‍ കൊളുത്തുവാന്‍ കരുത്തുറ്റവ.
ഒരു സുന്ദരി മൈന. എന്റെ കയ്യിലിരുന്നു പട്ടുപാടിയും, ഞാൻ അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചു....
ഞങ്ങൽ വാക്കുകൾ കൊണ്ടു മഴവില്ല് നയ്തുയർത്തി... കൊച്ചു കുങ്കുമചെപ്പിൽ ഒരായിരം നക്ഷത്രങ്ങളെ നിറച്ചു ....കൊഴിഞ്ഞു വീണ ഇലകൾ പെറുക്കി വെക്കുന്നതുനിടെ.. ഞങ്ങൽക്കൊരു പൂച്ചകുഞ്ഞിനെ കിട്ടി. ഞങ്ങൽ മൂവരും രാത്രി കണുചിമ്മുന്ന നക്ഷത്രങ്ങളെ കൂട്ടിയെഴുതി വെട്ടക്കാരനെ കണ്ടുപ്പേടിച്ചു , പുലരികൾക്കുമെലെ രാത്രിയും അതിൻ മേലെ പുലരിയും തുടരെ തുടരെ വീണു കൊണ്ടേയിരുന്നു..... ഇന്നല്ലെ വിരിയാൻ മറന്ന പുലരിയിൽ ഞങ്ങൽക്കു ഒരു പൂച്ചകുഞ്ഞിനെയും കൂടി കിട്ടി.... തവിട്ടു നിറമുള്ള കണ്ണുകള്ളോടു കൂടിയ ഒരു പൂച്ച് കുഞ്ഞു.... കൊഴിയുന്ന ഇലകള്‍ക്കും, രാത്രികള്‍ക്കും, പകലുകള്‍ക്കുമിടയിലൂടെ ഒരായിരം തവിട്ടു നിറമുള്ള കണ്ണുകള്‍, ഓരോ കണ്ണും പ്രതീക്ഷയുടെ നാളങ്ങള്‍ കൊളുത്തുവാന്‍ കരുത്തുറ്റവ.
ബീച്ച് സൈടിലെ ബെഞ്ചിലിരുന്നു അവള്‍ പറഞ്ഞു ''ശൈശവവും കൗമാരവും അറിയാത്ത യവ്വനം, അത്തു അപൂര്‍ണ്ണവും കൃത്രമവും ആയിരിയ്ക്കും. എഴുത്തിലും അതുത്തനെയായിരിയ്ക്കും''. അവനതു കേട്ടിരുയന്നിരിയ്ക്കാം. കാരണം, അവന്‍ സംസാരിയ്ക്കുകയായിരുന്നു ദീര്‍ഘനേരം.... കൂര്‍ത്ത മൂക്കും, പല്ലുകള്‍ സ്കൂള്‍ അസബ്ളീയില്‍ വെളളുത്ത യൂണീഫോം ധരിച്ചു നില്ക്കുന്ന പ്രികെജി കുട്ടികളെ ഒര്‍മപ്പെടുത്തുന്നതുമായിരുന്നു... പ്രതീക്ഷയുടെ പുത്തന്‍ നാന്ബുകള്‍ പോലെ പിന്നെയും മുളച്ചു തുടങ്ങിയ തലമുടിയ്ക്കു മുകളിലൂടെ അലസമായി കിടയ്ക്കുന്ന വയലെറ്റ് സ്കാര്‍ഫ് നോരെയാക്കുബോഴും അവളുടെ കണ്ണുകള്‍, പട്ടം പറത്തുന്ന കുട്ടിയിലായിരുന്നു.
ഗ്യസ്സ്റ്റൗവ്വില്‍ കിടന്നു തിളയ്ക്കുന്ന കറി തീര്‍ത്തും ഒരു പുനര്‍സൃഷ്ട്ടിയല്ല. എങ്ങിനെയോ അങ്ങനെ ആയിതീരുകയായിരുന്നു. സസ്യമാംസ വിവേചനമ്മറിയതെ ജനനമെടുത്തു കൊണ്ടിരീയ്ക്കുന്ന ഈ കറി മനുവിനെ എന്റെ തോളില്‍ വന്നു തലചായ്ച്ചു നിര്‍ത്തിയിരിയ്ക്കുന്നൂ.
''മതിയമ്മേ.... നമ്മുക്കു ഭക്ഷണം കഴിക്കാം''
''മതിയമ്മേ.... നമ്മുക്കു ഭക്ഷണം കഴിക്കാം''